Thursday, January 17, 2013

പര്‍വ്വതം

പോലീസും സന്നദ്ധപ്രവര്‍ത ്തകരുംപത്രക്കാരും മല ചവുട്ടിക്കയറി ആപൊളിഞ്ഞ കെട്ടിടത്തിന് മുന്നില്‍ എത്തി .
കറുത്ത് തടിച്ച കുളളന്‍റെ ചുവന്ന കണ്ണുകള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം പകച്ച് നിന്നെങ്കിലും വേഗം അവര്‍ അയാളെകീഴടക്കി .
ഫ്ലാഷുകള്‍ മിന്നി .

നിലം പൊത്താറായ ആ കെട്ടിടത്തിന്‍റ െ ഉള്ളിലേക്ക് അവര്‍ കയറി .
ചിതറി കിടക്കുന്ന ഭക്ഷണപ്പൊതികള്‍ , മദ്യക്കുപ്പികള് ‍ , ബീഡിക്കുറ്റികള് ‍ .
ഒരു മൂലയ്ക്ക് പതുങ്ങി ഇരിക്കുന്ന അവള്‍ .
ഒരു കാലിന് സ്വാധീനമില്ലാത് ത , നടു വളഞ്ഞ , കോന്ത്ര പല്ലുകള്‍ ഉളള വിരൂപിയായ അവളുടെ മുഖത്ത് പരിക്കുകള്‍ ഉണ്ടായിരുന്നു .
അവള്‍ പകുതിയും നഗ്നയായിരുന്നു.

സംഘത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ കുപ്പിയിലെ വെളളം കൊണ്ട്അവളുടെ ദേഹം തുടച്ച് ഒരു മാക്സി ധരിപ്പിച്ചു .
മൂവി കാമറകള്‍ ആ ദൃശ്യം പകര്‍ത്തി കൊണ്ടിരുന്നു . എല്ലാരും മല ഇറങ്ങി .
കറുത്ത് തടിച്ച് സംസാര ശേഷി ഇല്ലാത്ത കുളളനെ പോലീസ് കോടതിയില്‍ ഹാജരാക്കി .
 
 
അവള്‍ തിരികെ വീട്ടില്‍ എത്തപ്പെട്ടു പതിനഞ്ച് ദിവസത്തെഅജ്ഞാത വാസത്തിന് ശേഷം.
തട്ടി കൊണ്ട് പോകല്‍ വാര്‍ത്തയായതിനാ ല്‍ കുറച്ച് ദിവസത്തേക്ക് അവള്‍ കൌതുക വസ്തുആയി .
പിന്നെ പതിയെ ആരും തിരിഞ്ഞ് നോക്കാതായി .
എല്ലാം പഴയ പോലെ ആവര്‍ത്തിക്കാന് ‍ തുടങ്ങി . പുലര്‍ച്ചെ ജനലിലൂടെ നോക്കി കറവക്കാരന്‍ വിളിച്ച് പറയും
' കുരടി പാറൂ നേരം വെളുത്തൂ ' . സഹോദരന്‍റെ മകന്‍റെ കൂട്ടുകാര്‍സ്കൂളില്‍ പോകും വഴിമുറ്റത്തെത്തി ജനലിലൂടെ അവളെ നോക്കി വിളിച്ച് പറയും
' ഹായ് ഞൊണ്ടിക്കാലി അപ്പച്ചീ കോന്ത്രപ്പല്ല് തേച്ചാരുന്നോ ' .
അവള്‍ ചിരിക്കും .
അത് കണ്ട് അവര്‍ പേടിച്ച് ഓടിക്കളയും .
വീണ്ടും നിശബ്ദത .
 
 
ഒറ്റപ്പെടലിന്‍റ െ കിരാത നിമിഷങ്ങളില്‍ മനസ്സ് പിറകോട്ട്ഓടി .
ഇതേ പോലെ ഒരു ഒറ്റപ്പെടലിന്‍റ െ നിമിഷത്തിലായിരു ന്നു അയാള്‍ വന്നത് .
ഒരു മുയല്‍ കുഞ്ഞിനെ എന്ന പോലെ തന്നെ എടുത്ത് തോളിലിട്ട് നടന്നു . നിലവിളിച്ചപ്പോള ്‍ വായ് പൊത്തിപ്പിടിച്ച ു . തന്‍റെപല്ലുകള്‍ കോണ്ട് അയാളുടെ കൈ മുറിഞ്ഞ് ചോര ഒഴുകി കൊണ്ടിരുന്നു .
കരിമ്പിന്‍ തോട്ടത്തിനിടയില ൂടെഅയാള്‍ വേഗം നടന്നു . വാശിയോടെ മല ചവുട്ടി കയറി 
 
അയാളുടെ താവളത്തില്‍ എത്തി തന്നെ താഴേക്ക് ഇട്ടു . വെല്ലം കൊണ്ട് പോകുന്ന മെടഞ്ഞ പനയോലയിലേക്ക് വീണപ്പോള്‍ മുതുകില്‍ എന്തോ കുത്തിക്കയറി .
തന്‍റെ വസ്ത്രങ്ങള്‍ അയാള്‍ വലിച്ച് കീറി . ഭ്രാന്തമായി തന്നിലേക്ക് ആഴ്ന്നിറങ്ങി .
തന്‍റെ നിലവിളി ചൂട് കാറ്റില്‍ ആവിയായി പോയി .
പതിയെ അയാള്‍ തന്നെ വിട്ട് തെല്ല് മാറി മലര്‍ന്ന് കിടന്ന് ഉറങ്ങാന്‍ തുടങ്ങി . ചാരായത്തിന്‍റെ മണത്തോടൊപ്പം പേടിപ്പെടുത്തുന ്ന കൂര്‍ക്കം വലി .
നുറുങ്ങുന്ന വേദന , വിശപ്പ് , തളര്‍ച്ച . പതിയെ താനും തളര്‍ന്നുറങ്ങി .
 
 
ബോധം വരുമ്പോള്‍ അയാള്‍ തന്നെ കൈയ്യില്‍ താങ്ങി എടുത്ത് നടക്കുകയാണ് . മരങ്ങള്‍ക്കിടയി ല്‍ തന്നെ കൊണ്ട് ഇരുത്തിയിട്ട്അയാള്‍ മറ്റൊരിടത്ത് പോയിരുന്ന്വിസര്‍ജിക്കാന്‍ തുടങ്ങി . താനും അതേ പോലെ ചെയ്തു.
വീണ്ടും അയാളുടെ കൈകളില്‍ യാത്ര. മലയുടെ ഒരു ഭാഗത്തെ അരുവിയില്‍അയാള്‍ തന്നെ കുളിപ്പിച്ചു .
എന്തോ വളളി പറിച്ച് ദേഹം നന്നായി ഉരസി കഴുകി തന്നു .
തല തുവര്‍ത്തി ശരീരം തുടച്ചു തന്നു .
വീണ്ടും അയാളുടെ കൈകളില്‍ ഒരു മുയല്‍ കുഞ്ഞിനെ പോലെ യാത്ര . ഇടയ്ക്ക് ഏതോ മരത്തിന്‍റെ കായ പറിച്ച് ഉളളം കൈയ്യിലിട്ട് പൊട്ടിച്ച് അതിന്‍റെ നീല ചാറ് തന്‍റെ മുറിവുകളിലേക്ക് ഇറ്റിച്ചു .
പൊളിഞ്ഞ കെട്ടിടത്തില്‍ എത്തി മെടഞ്ഞ പനയോലയില്‍ ഇരുത്തി . ഭക്ഷണ പൊതി നിവര്‍ത്തി തണുത്ത അപ്പവും ചെറുപയറ് കറിയും കുഴച്ച് വായിലേക്ക് വെച്ച് തന്നു .
കുപ്പിയിലെ വെളളം പലയാവര്‍ത്തി തന്നെ കൊണ്ട് കുടിപ്പിച്ചു .
വഴിയില്‍ നിന്നോ മറ്റോ എടുത്ത കുറെ തുണികള്‍ എടുത്ത് മടിയില്‍ഇട്ട് തന്നിട്ട് അയാള്‍ഇറങ്ങിപ്പോയി .
 
 
വിശപ്പ് അടങ്ങിയപ്പോള്‍ പാളികളും അഴികളും ഇല്ലാത്ത ജനവാതിലിലൂടെ വെറുതെ പുറത്തേക്ക് നോക്കി .
പച്ച പുതച്ച് കിടക്കുന്ന മലനിരകള്‍ . അവയ്ക്കിടയിലൂടെ കൂട്ടം ചേര്‍ന്ന് പറക്കുന്ന പക്ഷികള്‍ .
രാത്രി മൂക്കറ്റം കുടിച്ച് ചുണ്ടില്‍ എരിയുന്ന ബീഡിയുമായ് അയാള്‍ കയറി വരും .
തന്നെ വിവസ്ത്രയാക്കും . തന്നിലേക്ക് ആഴ്ന്നിറങ്ങും . കൂര്‍ക്കം വലിച്ച് ഉറങ്ങും .
മഴയുള്ളൊരു രാത്രിയില്‍ അയാള്‍  തന്‍റെ ഉടുമുണ്ട് തന്നെ പുതപ്പിച്ചിട്ട് നഗ്നനായി കിടന്നുറങ്ങി .
അയാള്‍ക്ക് സംസാര ശേഷി ഇല്ലാത്തതിനാലാവ ും താനും ഒരിക്കലും സംസാരിച്ചില്ല .
ഒരു ദിവസം അയാള്‍ കയറി വന്നപ്പോള്‍ തന്‍റെ രണ്ട് കാല്‍മുട്ടുകളും പൊട്ടി ചോര ഒലിക്കുന്നു . ചിതറി കിടക്കുന്ന ഭക്ഷണ പൊതികളും കുപ്പികളും ബീഡികുറ്റികളും പെറുക്കി കളയാന്‍ ശ്രമിച്ചപ്പോള്‍ പറ്റിയതാണ് .
അയാള്‍ കൈ നിവര്‍ത്ത് തന്‍റെ കരണത്ത് ഒന്ന് പൊട്ടിച്ചു .
പുറത്ത് പോയി കായ പറിച്ച് ഉളളം കൈയ്യിലിട്ട് പൊട്ടിച്ച് അതിന്‍റെ നീല ചാറ് തന്‍റെ മുറിവുകളിലേക്ക് ഇറ്റിച്ചു .
 
 
തന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന് നത് യാദൃശ്ചികമായാണ് അയാള്‍ കണ്ടത്.
ഭക്ഷണ പൊതി എടുത്ത് വലിച്ചെറിഞ്ഞ് തന്നെ വലിച്ച് നെഞ്ചിലേക്കിട്ട ് ഗാഢമായി പിടിച്ചു . തലയ്ക്ക് കാര്യമായ തകരാര്‍ ഉളളത് കൊണ്ട് താന്‍ വായ തുറന്നാല്‍ കടുത്ത ദുര്‍ഗന്ധം വമിക്കും എപ്പോഴും . അയാള്‍ പരുക്കന്‍ കൈകൊണ്ട് മുതുകില്‍ തലോടി . ചുണ്ടിലും ചെവിയിലും ആവേശത്തോടെ കടിച്ചു . ചുണ്ടില്‍ തെരുതെരെ ചുംബിച്ചു .

സ്റ്റീല്‍ പാത്രത്തിന്‍റെ ഉരസല്‍ ശബ്ദം കേട്ട് അവള്‍ ഓര്‍മ്മകളില്‍ നിന്ന് പിടഞ്ഞെണീറ്റു . സഹോദരന്‍റെ ഭാര്യ പാത്രത്തില്‍ ചോറും ഒഴിച്ച് കറിയുമായി ജനവാതിലിലൂടെതന്‍റെ നേര്‍ക്ക് തളളി വിട്ടതാണ് .
അവള്‍ മുട്ടില്‍ ഇഴഞ്ഞ് ചെന്ന് സ്റ്റീല്‍ പാത്രം എടുക്കവെ അപ്പുറത്ത് ഏട്ടത്തിയമ്മ ആരോടൊ പറയുന്നത് കേട്ടു .
' ആ കുളളന്‍ പിശാചിനെ കോടതി ആറ് വര്‍ഷം തടവിന് വിധിച്ചു ' .

2 comments: